ഫുജൈറ: തിരുനബിയുടെ നാമം ഉച്ചരിക്കാതെ തൗഹീദ് പൂർത്തിയാവുകയില്ല എന്ന് വഹാബ് സഖാഫി അഭിപ്രായപ്പെട്ടു. ലാഇലാഹ ഇല്ലല്ലാ എന്ന തൗഹീദ് പൂർത്തിയാവണമെങ്കിൽ മുഹമ്മദ് റസൂലുല്ലാ എന്ന പുണ്യനാമം കൂടി ഉച്ചരിക്കേണ്ടതുണ്ട്. ഉടമയായ റബിന് അർപ്പിക്കുന്ന ഏത് ആരാധനയിലും മുഹമ്മദ് എന്ന ഇടയാളൻ കടന്നു വരുന്നു. ഇടയാളൻ ദൈവമോ മലകോ ആകാൻ പാടില്ല. സാധാരണ മനുഷ്യനാകാനും പാടില്ല. മുഹമ്മദ് നബിയെ സാധാരണ മനുഷ്യനായി കാണുന്നവർക്ക് അവിടുത്തെ ഗുണം കാണാൻ കഴിയില്ല.. തിരുനബി വിശ്വാസികൾക്ക് ഗുണമായിട്ടാണ് ജീവിച്ചതു. അവിടുത്തെ ശരീരം ബറകത്തിന് വേണ്ടിയും രോഗ ശാന്തിക്ക് വേണ്ടിയും ഉപയോഗിച്ചു. അവിടത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാതെ ഒരാളും യഥാർഥ വിശ്വാസിയാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.വൈ.എസ്, ആർ.എസ്.സി ഫുജൈറ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സമ്മേളനത്തിൽ തിരുനബി സ്നേഹപ്രപഞ്ചം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഫുജൈറ എസ്.വൈ.എസ് ഓഡിറ്റേറിയത്തിൽ നടന്ന പരിപാടിയിൽ അലി അസ്ഗർ അഷരിയുടെ അദ്ധ്യക്ഷതയിൽ അലി സഖാഫി തരുവണ ഉദഘാടനം ചെയ്തു. ലൈറ്റ് ഓഫ് മദീന മധുർ റസൂൽ പ്രഭാഷണം, മൗലിദ് പാരായണം, അന്നദാനം, ഖുർആനിലൂടെ, സ്നേഹ സംഗമം എന്നീ വിവിധങ്ങളായ പരിപാടികൾക്ക് അബ്ദുലത്വീഫ് അഷരി, അബ്ദുറഷീദ് സഖാഫി, അഹ്മദ് അൻവരി, ശാഫി സഖാഫി, അബ്ദുലത്വീഫ് ഇർഫാനി എന്നിവർ നേതൃത്വം നൽകി. മജീദ് കരേക്കാട് സ്വാഗതവും ഉസ്മാൻ വള്ളിയാട് നന്ദിയും പറഞ്ഞു.
ഫുജൈറ എസ്.വൈ.എസ് ഓഡിറ്റേറിയത്തിൽ നടന്ന പരിപാടിയിൽ അലി അസ്ഗർ അഷരിയുടെ അദ്ധ്യക്ഷതയിൽ അലി സഖാഫി തരുവണ ഉദഘാടനം ചെയ്തു. ലൈറ്റ് ഓഫ് മദീന മധുർ റസൂൽ പ്രഭാഷണം, മൗലിദ് പാരായണം, അന്നദാനം, ഖുർആനിലൂടെ, സ്നേഹ സംഗമം എന്നീ വിവിധങ്ങളായ പരിപാടികൾക്ക് അബ്ദുലത്വീഫ് അഷരി, അബ്ദുറഷീദ് സഖാഫി, അഹ്മദ് അൻവരി, ശാഫി സഖാഫി, അബ്ദുലത്വീഫ് ഇർഫാനി എന്നിവർ നേതൃത്വം നൽകി. മജീദ് കരേക്കാട് സ്വാഗതവും ഉസ്മാൻ വള്ളിയാട് നന്ദിയും പറഞ്ഞു.
27/02/2010
Rashid Narickode
No comments:
Post a Comment